1.
നിന്റെ രാജ്യത്തേക്ക്
ഞാൻ നിർമ്മിച്ച
വഴികളിലൊക്കെ
ചുവന്ന വെളിച്ചമുണ്ട്.
ഇപ്പോഴുമിപ്പോഴും
ചുവപ്പിൽ നനഞ്ഞ്
ഓടിക്കൊണ്ടിരിക്കുന്നത്
പച്ചയായി
നിന്റെയൊപ്പം നിലയ്ക്കാനാണു.
2.
കൈത്തണ്ടയിൽ ചൊറിച്ചിലുണ്ടാക്കുന്ന കഴപ്പൻ പ്രവർത്തി ചെയ്യാൻ വിധിക്കപ്പെട്ട പുഴു എന്ന നിലയിൽ നിന്നും പൂമ്പാറ്റയായി വേഷം മാറിയോ, രൂപം ഉപേക്ഷിച്ചോ കൊതിപ്പിച്ച് പറന്ന് പറന്ന് പോയ്ക്കൊണ്ടിരിക്കുന്ന കേവലം കീഴടക്കലുകൾക്കൊന്നും പിടിതരാത്ത എന്തോ ഒന്നായി നീ ജീവിക്കുന്നതിനാൽ.
നിനക്ക് പറക്കാൻ
നാം കലാപം സൃഷ്ടിച്ച തെരുവും
നാം പക്ഷികളിൽ നിന്ന്
ദാനം വാങ്ങിയ അകാശവും
നാം ഉമ്മവെച്ച പുഴക്കരയും
ഞാൻ നിനക്കായി ഉപേക്ഷിക്കുന്നു.
എന്റെ പൂന്തോട്ടങ്ങളിൽ നിന്നും
ഒരു പൂവിന്റെ കന്യകാത്വമെങ്കിലും
നീ തകർക്കുമെന്നും
വസന്തമവിടെ കൊടിയേറുമെന്നും
ഞാൻ
വഴിത്തെറ്റി
ചിറകിൽ ചിത്രം വരയ്ക്കാൻ പോയ നീ......
പൂന്തോട്ടത്തിലെ പൂക്കളുടെ നിറം
വർണ്ണിക്കാൻ ആരുമില്ലാതായി...
3.
നമുക്കൊന്നായ്
അകാശങ്ങളിലേക്ക്
പറന്നാലോ...
നക്ഷത്രങ്ങളെ
പറിച്ചെടുത്ത്
ഉമ്മ കൊളുത്തി
കത്തിച്ചെറിയാം
4.
കരിഞ്ഞ് മണക്കുന്ന
ഓർമ്മയടുപ്പിൽ വെച്ച്
ചുട്ടെടുത്തിട്ടും
നീയൊലിക്കുന്ന ഞാനും
ഞാനൊലിക്കുന്ന നീയും.
ഇനിയേത് ചുംമ്പനപ്പുഴയിലൊഴുക്കിയാലും
എനിക്കും നിനക്കും
നമ്മളെന്ന് ജന്മമുണ്ടാകില്ല.
5.
നീ തൂങ്ങിച്ചത്ത കയറായിരുന്നു ഞാൻ
ഇതൊന്നും മനസ്സിലാക്കാന്‍ അത്ര ബുദ്ധി പോര. എന്നാലും വായിച്ചു
ReplyDeleteകവിത പോലെ എന്തോ ഒന്ന് അല്ലേ
Delete