പോക്കറ്റിലൂടെ കയ്യിട്ട്
നെഞ്ച് ചൊറിയുന്ന ഒരുവനിൽ
കുത്തനെ ചാഞ്ഞുലയാതെ നിൽക്കുന്ന മതിൽ.
മണ്ണിൽ കുത്തി നിർത്തിയ
പേക്കോലത്തോളം നിശബ്ദമായി
മതിലോടൊട്ടി കാത്തിരുന്ന് മുഷിഞ്ഞ്
പോക്കറ്റിലൂടെ കയ്യിട്ട്
നെഞ്ച് ചൊറിയുന്നവൻ
ഒരാശാരിക്ക് മാത്രം കൊത്തിയെടുക്കാൻ
കഴിയുന്ന
മഴയിൽ കുതിർന്ന്
മതിലിലേക്ക് വീഴുന്നു.
പെണ്ണുങ്ങളിൽ വറ്റിപ്പോയൊരുറവ
അവനിലൂടെ പുനർജ്ജനിച്ച്
മണ്ണിലേക്കൊഴുകിയെത്തുന്നു.
പോക്കറ്റിലൂടെ കയ്യിട്ട്
നെഞ്ച് ചൊറിയുന്നതിനിടയിൽ
ഒരു പെണ്ണിന്റെ നിലവിളി
നഖങ്ങൾക്കുള്ളിൽ പെണ്ണുങ്ങൾക്ക് മാത്രം
കണ്ടെത്താൻ കഴിയുന്ന
തെരുവിന്റെ മണത്തിലൂടെയവന്റെ
തലച്ചോറിലേക്ക് വ്യാപിക്കുന്നു.
മഴകഴിഞ്ഞ്
തെളിഞ്ഞ് വരുന്ന
മാനത്തിന്റെ നിഴൽ വീണ
കെട്ടിക്കിടക്കുന്ന വെള്ളമുണ്ട്
അതിൽ ചവിട്ടി കടന്ന് പോകുന്നവർ
അലങ്കോലപ്പെടുത്തിയ മേഘങ്ങളിലേക്ക്
കണ്ണുപായിച്ച്
വഴിയരികിലെ മതിലിനോട് ചേർന്ന്
മരണം നടിച്ച് കിടക്കുന്നൊരുവന്റെ
ഉളിയും കൊട്ടുവടിയും ശ്രദ്ധിക്കുന്നേയില്ല.
അവന്റെ നിലവിളിയുമായി
ഒറ്റയ്ക്ക് നിൽക്കുന്ന മതിൽ.
നെഞ്ച് ചൊറിയുന്ന ഒരുവനിൽ
കുത്തനെ ചാഞ്ഞുലയാതെ നിൽക്കുന്ന മതിൽ.
മണ്ണിൽ കുത്തി നിർത്തിയ
പേക്കോലത്തോളം നിശബ്ദമായി
മതിലോടൊട്ടി കാത്തിരുന്ന് മുഷിഞ്ഞ്
പോക്കറ്റിലൂടെ കയ്യിട്ട്
നെഞ്ച് ചൊറിയുന്നവൻ
ഒരാശാരിക്ക് മാത്രം കൊത്തിയെടുക്കാൻ
കഴിയുന്ന
മഴയിൽ കുതിർന്ന്
മതിലിലേക്ക് വീഴുന്നു.
പെണ്ണുങ്ങളിൽ വറ്റിപ്പോയൊരുറവ
അവനിലൂടെ പുനർജ്ജനിച്ച്
മണ്ണിലേക്കൊഴുകിയെത്തുന്നു.
പോക്കറ്റിലൂടെ കയ്യിട്ട്
നെഞ്ച് ചൊറിയുന്നതിനിടയിൽ
ഒരു പെണ്ണിന്റെ നിലവിളി
നഖങ്ങൾക്കുള്ളിൽ പെണ്ണുങ്ങൾക്ക് മാത്രം
കണ്ടെത്താൻ കഴിയുന്ന
തെരുവിന്റെ മണത്തിലൂടെയവന്റെ
തലച്ചോറിലേക്ക് വ്യാപിക്കുന്നു.
മഴകഴിഞ്ഞ്
തെളിഞ്ഞ് വരുന്ന
മാനത്തിന്റെ നിഴൽ വീണ
കെട്ടിക്കിടക്കുന്ന വെള്ളമുണ്ട്
അതിൽ ചവിട്ടി കടന്ന് പോകുന്നവർ
അലങ്കോലപ്പെടുത്തിയ മേഘങ്ങളിലേക്ക്
കണ്ണുപായിച്ച്
വഴിയരികിലെ മതിലിനോട് ചേർന്ന്
മരണം നടിച്ച് കിടക്കുന്നൊരുവന്റെ
ഉളിയും കൊട്ടുവടിയും ശ്രദ്ധിക്കുന്നേയില്ല.
അവന്റെ നിലവിളിയുമായി
ഒറ്റയ്ക്ക് നിൽക്കുന്ന മതിൽ.
ഈ കവിതയും വായിച്ചു
ReplyDeleteആശംസകള്