വാഴത്തോട്ടത്തിലേക്ക്
പുഴവെള്ളമെത്തിക്കാൻ മത്തായി കീറിയ
ചാലുകളിൽ
ചവിട്ടിത്തേകി ചളിപുരണ്ട് നടന്നിരുന്ന രണ്ടുപേർ.
അവൾ: അപ്പൻ തൂമ്പകൊണ്ട് കീറിയ ചാലുകളിന്ന്
അപ്പന്റെ കൈവിരലുകൾ ശരീരത്തിൽ കീറുന്നു.
അപ്പനോളം മുഴുപ്പുള്ള ഒച്ച തൊണ്ടയിൽ നിന്ന്
നിലാവിനെ നോക്കി ഓരിയിടുന്നു.
മേൽക്കൂര അടിച്ചുവാരിയവർ
മുകളിൽ നിന്ന് തൂത്തിട്ട ഇലച്ചവറുകളിൽ
മഴവെള്ളം വന്നിടിച്ച് നിൽക്കുന്ന നട്ടുച്ചയിൽ
വർഷങ്ങൾക്കപ്പുറത്തുള്ള കുണ്ടനിടവഴികളിലേക്ക്
അപ്പന്മാരെക്കുറിച്ച് പറഞ്ഞ്
പരസ്പരം തിരിഞ്ഞ് കിടക്കുന്ന രണ്ടുപേർ.
അവൻ: വാഴയിലയുടെ നിഴൽ കണക്കെ നീണ്ട്
വളർന്ന നിന്റെയുടലിന്റെ മണം, അച്ഛൻ പണ്ട്
പാർട്ടിയോഫീസിലിരുന്ന് കുത്തിത്തീർത്ത
ബീഡിയോളം ക്രൂരമായി പിന്തുടരുന്നു.
അച്ഛനിപ്പോൾ ഇടയ്ക്കിടയ്ക്ക്
മത്തായിച്ചേട്ടന്റെയൊപ്പം
കടത്തിണ്ണയിലൊക്കെ
പോയിരിക്കാറുണ്ടാവുമോ, അവർ പണ്ട്
വലയെറിയാൻ പോയിരുന്ന കാലത്ത്
പിടിവിട്ടുപോയ രണ്ട് വരാലുകളെക്കുറിച്ച് മാത്രം
ചിന്തിക്കാറുണ്ടാവുമോ.
ജനൽപ്പാളിയിൽ വെയിലടിച്ചടിച്ച്
നിറം മങ്ങിയ ചിത്രത്തിൽ
മൈനവന്ന് കൊത്തിയുണർത്തുന്നതുവരെ
അവനുമവളും തിരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങി.
ഓർമ്മയിലെ വാഴത്തോട്ടം
അവർക്കിടയിൽ ഒച്ചയില്ലാതെ
വളർന്നുകൊണ്ടിരുന്നു.
ഇരുളിന്റെ നീളമുള്ള ഇലകൾ മുളച്ച നേരത്ത്
രണ്ടുപേർ ഇറങ്ങി കടലോരത്തേക്ക് നടക്കുന്നു
അവരുടെ നിശബ്ദതയിൽ രണ്ടുപേർ
ബീഡിയൂതി വലയെറിയാൻ പോകുന്നു.
പുഴവെള്ളമെത്തിക്കാൻ മത്തായി കീറിയ
ചാലുകളിൽ
ചവിട്ടിത്തേകി ചളിപുരണ്ട് നടന്നിരുന്ന രണ്ടുപേർ.
അവൾ: അപ്പൻ തൂമ്പകൊണ്ട് കീറിയ ചാലുകളിന്ന്
അപ്പന്റെ കൈവിരലുകൾ ശരീരത്തിൽ കീറുന്നു.
അപ്പനോളം മുഴുപ്പുള്ള ഒച്ച തൊണ്ടയിൽ നിന്ന്
നിലാവിനെ നോക്കി ഓരിയിടുന്നു.
മേൽക്കൂര അടിച്ചുവാരിയവർ
മുകളിൽ നിന്ന് തൂത്തിട്ട ഇലച്ചവറുകളിൽ
മഴവെള്ളം വന്നിടിച്ച് നിൽക്കുന്ന നട്ടുച്ചയിൽ
വർഷങ്ങൾക്കപ്പുറത്തുള്ള കുണ്ടനിടവഴികളിലേക്ക്
അപ്പന്മാരെക്കുറിച്ച് പറഞ്ഞ്
പരസ്പരം തിരിഞ്ഞ് കിടക്കുന്ന രണ്ടുപേർ.
അവൻ: വാഴയിലയുടെ നിഴൽ കണക്കെ നീണ്ട്
വളർന്ന നിന്റെയുടലിന്റെ മണം, അച്ഛൻ പണ്ട്
പാർട്ടിയോഫീസിലിരുന്ന് കുത്തിത്തീർത്ത
ബീഡിയോളം ക്രൂരമായി പിന്തുടരുന്നു.
അച്ഛനിപ്പോൾ ഇടയ്ക്കിടയ്ക്ക്
മത്തായിച്ചേട്ടന്റെയൊപ്പം
കടത്തിണ്ണയിലൊക്കെ
പോയിരിക്കാറുണ്ടാവുമോ, അവർ പണ്ട്
വലയെറിയാൻ പോയിരുന്ന കാലത്ത്
പിടിവിട്ടുപോയ രണ്ട് വരാലുകളെക്കുറിച്ച് മാത്രം
ചിന്തിക്കാറുണ്ടാവുമോ.
ജനൽപ്പാളിയിൽ വെയിലടിച്ചടിച്ച്
നിറം മങ്ങിയ ചിത്രത്തിൽ
മൈനവന്ന് കൊത്തിയുണർത്തുന്നതുവരെ
അവനുമവളും തിരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങി.
ഓർമ്മയിലെ വാഴത്തോട്ടം
അവർക്കിടയിൽ ഒച്ചയില്ലാതെ
വളർന്നുകൊണ്ടിരുന്നു.
ഇരുളിന്റെ നീളമുള്ള ഇലകൾ മുളച്ച നേരത്ത്
രണ്ടുപേർ ഇറങ്ങി കടലോരത്തേക്ക് നടക്കുന്നു
അവരുടെ നിശബ്ദതയിൽ രണ്ടുപേർ
ബീഡിയൂതി വലയെറിയാൻ പോകുന്നു.