ജനിച്ച് ഓർമ്മവെച്ചപ്പോൾ മുതൽ കുറേ ജീവിതങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നത് കണ്ട് വളർന്നവർ. അതിൽ കുറച്ചുപേർ ഉടലിലൊട്ടിക്കാൻ പൊളപൊളപ്പൻ തുണികൾ വാങ്ങാൻ കീശയിലെന്തെങ്കിലുമാകുന്ന കാലം വരെ ഉള്ളിലുറഞ്ഞ അഗ്നിയെ തടുത്ത് നിർത്തും. മറ്റുചിലർ അയ്യപ്പനും ജോണും സുരാസുവും നാരാണേട്ടനും കുന്നുമ്മൽ കുഞ്ഞമ്പുവുമൊക്കെയായി 'വീണിടം വിഷ്ണുലോകമാക്കി അഗ്നിയെന്തിനാണ്ടാ മുളങ്കാടുണങ്ങാൻ കാക്കുന്നതെന്ന് നിലവിളിച്ച് നിലകൊള്ളും. നമുക്ക് പറയേണ്ടത് ആദ്യത്തെ കൂട്ടരെക്കുറിച്ചാണു അല്ലെങ്കിൽ എ.സി ശ്രീഹരി 'ഇടച്ചേരി'യെന്ന കവിതയുടെ കണ്ണാടി ഉടച്ച് വാർത്ത് കുളത്തിലെറിഞ്ഞത് അത്തരക്കാരിലെ വിവിധയിനങ്ങളെയാണു..
കവിതയുടെ തീയുള്ളവനെന്നൊക്കെ പണ്ട് പറയാം സാറേ ഇന്നത്തേക്കാലത്ത് അതൊന്നും വിലപ്പോകില്ല, കപ്പയെന്നും അപ്പക്കാരമെന്നും മലയാള കവിതയെ നിവർത്തിക്കിടത്തി ചവിട്ടിത്തേച്ചവരുടെ നാടായിത്. അതുകൊണ്ട് പുതുകവിയെ അങ്ങനെയങ്ങ് കൊമ്പത്തിരുത്തുന്നില്ല. പറഞ്ഞ് വന്നത്, കീശയിൽ കുറച്ച് കാശായിക്കഴിഞ്ഞാൽ നമ്മളൊക്കെ പഴയ (ഊമ്പിയ) ജീവിതം മറക്കും. മറന്നാലും ചിലർ ഇടയ്ക്കിടയ്ക്ക് ' തെണ്ടിത്തിരിഞ്ഞ് നടന്ന ചെക്കന്റെ ഹുങ്ക് കണ്ടില്ലേയെന്ന ' നാട്ടിലെ കുരിപ്പുകളെ പേടിച്ചിട്ട് അമ്പലത്തിലെ അന്നദാനത്തിലേക്ക് രണ്ട് ചാക്ക് അരി സമ്മാനിച്ചും, സ്കൂൾ വാർഷികത്തിൽ മുണ്ട് മാടിക്കുത്താതെ ബഹുമാനത്തോടെ നിന്നും ആ പഴയ കാലം ഓർക്കുന്നെന്ന് തെറ്റായ ധാരണ നിലനിർത്തും. അക്കൂട്ടത്തിൽ വേറേ ചിലർ പഴയ വായനശാലയിലെ പൊടിതിന്ന സർട്ടിഫിക്കറ്റിൽ കവിതകളും കഥകളും നോവലും എന്നുവേണ്ട ഗതകാല സുഖസ്മരണകൾകൊണ്ട് ചെയ്യാവുന്ന എല്ലാ കുത്തിക്കഴപ്പും ചെയ്ത് തീർക്കും. ഇത്തരത്തിലുള്ള അവനവനിസത്തിന്റെ കണക്കുകൂട്ടലുകളിലൂടെ പരമപുഛത്തോടെ സ്വന്തമുള്ളിലേക്ക് കുഴിച്ച് കുഴിച്ച് പോകുന്ന കുഴിയന്ത്രമാണു ശ്രീഹരി മാഷെന്ന കവി. പുകാസക്കാരും പൂസാകാത്തവരുമെന്ന് വെല്ലുവിളിക്കാൻ എനിക്കല്ലാതെ നിനക്കാവുമോയെന്ന് ചോദിക്കുമ്പോഴും, മാഷേ നിങ്ങക്ക് പിരാന്തുണ്ടോയെന്ന് തിരിച്ച് ചോദിക്കുന്ന കുട്ടിയാണിയാൾ.
ചാകുമ്പോഴും പൂർത്തിയാവാത്ത രുചിയെത്തേടിയുള്ള ഉരുളൻ ഭരണിയിലെ അച്ചാറിന്റെ ജീവിതം പോലെ അടയ്ക്കപ്പെടേണ്ടതല്ല കവിതയെന്ന് തെളിയിക്കുന്ന രചനകളാനു ശ്രീഹരി മാഷിന്റേത്. കൈവിട്ട ഹൈഡ്രജൻ ബലൂണുപോലെ പറശ്ശിനിക്കടവിലും, രക്തസാക്ഷികളിലും, സിൽക്കിലും, ഹരിജൻ കോളനിയിലും, യൂണിവേർസ്സിറ്റി സമരപ്പന്തലിലും ഏത് നിമിഷത്തിലും ലാന്റിങ്ങിനായി സജ്ജമായിരിക്കുന്ന ഒരേർപ്പാട്. മരപ്പണിക്കാരനും മീൻ വിൽപ്പനക്കാരനും കുറച്ച് വാക്കുകൾ കടംകൊണ്ടാൽ നിലച്ചുപോകുന്ന പ്രവാഹമാണു തന്റെയൊക്കെ സാഹിത്യ കോമാളിത്തരമെന്ന് നടിച്ച് നടക്കുന്ന ഉളുപ്പിന്റെ അഴുക്കുള്ള പുംഗവന്മാർ കുളിച്ച് കേറേണ്ടുന്ന പമ്പയാണീ പുസ്തകം.
കവിതയുടെ തീയുള്ളവനെന്നൊക്കെ പണ്ട് പറയാം സാറേ ഇന്നത്തേക്കാലത്ത് അതൊന്നും വിലപ്പോകില്ല, കപ്പയെന്നും അപ്പക്കാരമെന്നും മലയാള കവിതയെ നിവർത്തിക്കിടത്തി ചവിട്ടിത്തേച്ചവരുടെ നാടായിത്. അതുകൊണ്ട് പുതുകവിയെ അങ്ങനെയങ്ങ് കൊമ്പത്തിരുത്തുന്നില്ല. പറഞ്ഞ് വന്നത്, കീശയിൽ കുറച്ച് കാശായിക്കഴിഞ്ഞാൽ നമ്മളൊക്കെ പഴയ (ഊമ്പിയ) ജീവിതം മറക്കും. മറന്നാലും ചിലർ ഇടയ്ക്കിടയ്ക്ക് ' തെണ്ടിത്തിരിഞ്ഞ് നടന്ന ചെക്കന്റെ ഹുങ്ക് കണ്ടില്ലേയെന്ന ' നാട്ടിലെ കുരിപ്പുകളെ പേടിച്ചിട്ട് അമ്പലത്തിലെ അന്നദാനത്തിലേക്ക് രണ്ട് ചാക്ക് അരി സമ്മാനിച്ചും, സ്കൂൾ വാർഷികത്തിൽ മുണ്ട് മാടിക്കുത്താതെ ബഹുമാനത്തോടെ നിന്നും ആ പഴയ കാലം ഓർക്കുന്നെന്ന് തെറ്റായ ധാരണ നിലനിർത്തും. അക്കൂട്ടത്തിൽ വേറേ ചിലർ പഴയ വായനശാലയിലെ പൊടിതിന്ന സർട്ടിഫിക്കറ്റിൽ കവിതകളും കഥകളും നോവലും എന്നുവേണ്ട ഗതകാല സുഖസ്മരണകൾകൊണ്ട് ചെയ്യാവുന്ന എല്ലാ കുത്തിക്കഴപ്പും ചെയ്ത് തീർക്കും. ഇത്തരത്തിലുള്ള അവനവനിസത്തിന്റെ കണക്കുകൂട്ടലുകളിലൂടെ പരമപുഛത്തോടെ സ്വന്തമുള്ളിലേക്ക് കുഴിച്ച് കുഴിച്ച് പോകുന്ന കുഴിയന്ത്രമാണു ശ്രീഹരി മാഷെന്ന കവി. പുകാസക്കാരും പൂസാകാത്തവരുമെന്ന് വെല്ലുവിളിക്കാൻ എനിക്കല്ലാതെ നിനക്കാവുമോയെന്ന് ചോദിക്കുമ്പോഴും, മാഷേ നിങ്ങക്ക് പിരാന്തുണ്ടോയെന്ന് തിരിച്ച് ചോദിക്കുന്ന കുട്ടിയാണിയാൾ.
ചാകുമ്പോഴും പൂർത്തിയാവാത്ത രുചിയെത്തേടിയുള്ള ഉരുളൻ ഭരണിയിലെ അച്ചാറിന്റെ ജീവിതം പോലെ അടയ്ക്കപ്പെടേണ്ടതല്ല കവിതയെന്ന് തെളിയിക്കുന്ന രചനകളാനു ശ്രീഹരി മാഷിന്റേത്. കൈവിട്ട ഹൈഡ്രജൻ ബലൂണുപോലെ പറശ്ശിനിക്കടവിലും, രക്തസാക്ഷികളിലും, സിൽക്കിലും, ഹരിജൻ കോളനിയിലും, യൂണിവേർസ്സിറ്റി സമരപ്പന്തലിലും ഏത് നിമിഷത്തിലും ലാന്റിങ്ങിനായി സജ്ജമായിരിക്കുന്ന ഒരേർപ്പാട്. മരപ്പണിക്കാരനും മീൻ വിൽപ്പനക്കാരനും കുറച്ച് വാക്കുകൾ കടംകൊണ്ടാൽ നിലച്ചുപോകുന്ന പ്രവാഹമാണു തന്റെയൊക്കെ സാഹിത്യ കോമാളിത്തരമെന്ന് നടിച്ച് നടക്കുന്ന ഉളുപ്പിന്റെ അഴുക്കുള്ള പുംഗവന്മാർ കുളിച്ച് കേറേണ്ടുന്ന പമ്പയാണീ പുസ്തകം.